Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വയനാട് മണ്ണിടിച്ചിൽ; ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
മലയാളം

വയനാട് മണ്ണിടിച്ചിൽ; ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.

July 08, 2026
1 min read

വയനാട്ടിലെ തുരങ്കപാത നിർമ്മണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്നാണ് പ്രഖ്യാപനം. അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കൂവെന്നും വിഡി സതീശൻ അറിയിച്ചു.


അതിനിടെ ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ആണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരിക്കുന്നത്. തൊഴിലാളി ക്യാംപ് ഉള്ളിടത്താണ് മണ്ണിടിഞ്ഞ് വീണത്. കള്ളാടി പാലവും പള്ളിയും മണ്ണിനടിയിലായിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന ബസും തകര്‍ന്നു.


മണിക്കൂറുകളായി പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ തുടരുന്നത് തിരച്ചിലിന് തടസ്സമാവുന്നു. മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടം നടന്നതിന് മുകളിൽ നിന്നും വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനില്‍ക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു.


വയനാട് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.


മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്. കരാറുകാര്‍ മണ്ണ് മാറ്റിയില്ലെങ്കില്‍ അത് ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഡിസാസ്‌റ്റര്‍ മാനേജ്മെന്‍റ് നിയമം അനുസരിച്ച് ജില്ലാ ഭരണകൂടത്തിന് മണ്ണ് മാറ്റാമായിരുന്നു. പണം പിന്നീട് കരാറുകാരോട് ഈടാക്കാം. ഇതൊന്നും ചെയ്യാതെ കരാറുകാര്‍ പറഞ്ഞത് കേട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. പറഞ്ഞതിന്റെ പേരില്‍ വി ഡി സതീശന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നും റിയാസ് ചൂണ്ടിക്കാട്ടി. മനുഷ്യ നിര്‍മ്മിത ദുരന്തം എന്ന മന്ത്രി ടി സിദ്ദിഖിന്‍റെ നിലപാട് അപക്വമാണ്..